
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രക്കല്ലുകൾ കാണാതായതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.എട്ടു വജ്ര കല്ലുകളാണ് കാണാതായത്.ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ഭഗവാന്റെ നാമത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങളാണ് കാണാതെപോയതെന്നാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചിരിക്കുന്നത്.എൺപതു വർഷം പഴക്കമുള്ളവയാണ് കാണാതെ പോയ വജ്രങ്ങൾ.രണ്ടു വർഷം മുൻപ് വജ്രങ്ങളും കാണാതായെങ്കിലും ക്ഷേത്രം അധികാരികൾ ഇത് മറച്ചു വെച്ചു.വജ്രങ്ങൾക്കു കേടുപാടുണ്ടായെന്നു രേഖപ്പെടുത്തി.എന്നാൽ വജ്രങ്ങൾ നഷ്ട്ടപ്പെട്ട സംഭവത്തിൽ പോലീസ് കേസ് എടുത്തിരുന്നുവെന്നും അന്നത്തെ ഭരണ സമിതി കേസിന്റെ പുരോഗതി വിലയിരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നുമാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വിശദീകരിക്കുന്നത്.