സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്;2111 പേര്‍ക്ക് രോഗമുക്തി

keralanews 1140 covid cases confirmed in kerala today and 2111 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.തിരുവനന്തപുരം ജില്ലയില്‍ 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 158 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ 221 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 186 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 144 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 143 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 121 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 61 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 59 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 40 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 31 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 21 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11പേര്‍ക്കും, വയനാട് ജില്ലയില്‍ 6 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 ഡി.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ 394 പേരുടെയും, കൊല്ലം ജില്ലയില്‍ 67 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ 78 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 302 പേരുടെയും, കോട്ടയം ജില്ലയില്‍ 115 പേരുടെയും, ഇടുക്കി ജില്ലയില്‍ 14 പേരുടെയും, എറണാകുളം ജില്ലയില്‍ 134 പേരുടെയും, തൃശൂര്‍ ജില്ലയില്‍ 120 പേരുടെയും, പാലക്കാട് ജില്ലയില്‍ 153 പേരുടെയും, മലപ്പുറം ജില്ലയില്‍ 286 പേരുടെയും, കോഴിക്കോട് ജില്ലയില്‍ 240 പേരുടെയും, വയനാട് ജില്ലയില്‍ 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ 97 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 87 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണം

keralanews eight covid deaths in kerala today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് എട്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കൊല്ലം,കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത്‍ ഇന്ന് കൊറോണ ചികിത്സയിലായിരുന്ന മൂന്നു പേര്‍ മരിച്ചു. അഞ്ചല്‍ സ്വദേശിനി അശ്വതി (25) ചെറിയ വെളിനല്ലൂര്‍ ആശാ മുജീബ് (45), കൊല്ലം ദേവിനഗര്‍ സ്വദേശി ആന്റണി (70) എന്നിവരാണു മരിച്ചത്.മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂവര്‍ക്കും മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സങ്കടി സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അറുപത് വയസുകാരനായ ഇദ്ദേഹത്തിന് ഹൃദ്രോഗവും, പ്രമേഹവും ഉള്‍പ്പെടെയുള്ള അസുഖങ്ങളും ഉണ്ടായിരുന്നു.കോഴിക്കോട് ജില്ലയില്‍ രണ്ട് മരണമുണ്ടായി. മാവൂര്‍ കുതിരാടം സ്വദേശി കമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി സൗദ എന്നിവരാണ് മരിച്ചത്. ഇരുവരും വൃക്ക രോഗികളായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കണ്ണൂരിലും മലപ്പുറത്തും ഒരോ കൊവിഡ് മരണങ്ങളും ഇന്നുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പ്  സ്വദേശി സത്താര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായിരുന്നു സത്താര്‍. മലപ്പുറം ഒളവട്ടൂര്‍ സ്വദേശി ആമിന മ‍ഞ്ചേരി മെഡിക്കല്‍ കോളജിലും മരിച്ചു.

അറസ്റ്റ് നിയമവിരുദ്ധം;ഡോ,കഫീൽ ഖാനെ ഉടനെ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

keralanews arrest illegal alahabad high court order to release doctor kafeel khan

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീൽ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് കോടതി. കഫീൽ ഖാന് മേൽ ചുമത്തിയ ദേശീയ സുരക്ഷാ നിയമം എടുത്ത് മാറ്റിയ കോടതി, അദ്ദേഹത്തെ ഉടൻ പുറത്തു വിടണമെന്നും ഉത്തർ പ്രദേശ് സർക്കാറിനോട് ഉത്തരവിട്ടു. കഫീൽ ഖാന്റെ മാതാവ് നുസ്രത് പർവീൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് വിധി. നിലവിൽ ആറ് മാസമായി മധുര ജയിലിൽ തടവിലാണ് കഫീൽ ഖാൻ. സി.എ.എ വിരുദ്ധ സമരത്തിന്റെ ഭാഗമായി അലീഗഡ് സർവകലാശാലയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരലാണ് മുംബൈയിൽ വെച്ച് ഖാനെ അറസ്റ്റ് ചെയ്യുന്നത്.ജനുവരി 29-ന് രാത്രി ഏറെ വൈകി മുംബൈ എയര്‍പോര്‍ട്ടില്‍വച്ചാണു കഫീല്‍ ഖാന്‍ അറസ്റ്റിലായത്. യുപി സ്പെഷല്‍ ടാസ്ക് ഫോഴ്സിന്‍റെ അഭ്യര്‍ഥനപ്രകാരം മുംബൈ പോലീസ് ഡോ. കഫീല്‍ ഖാനെ അറസ്റ്റുചെയ്ത് കൈമാറുകയായിരുന്നു. സര്‍വ്വകലാശാലയില്‍ നടന്ന സമരത്തില്‍ പങ്കെടുത്തതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ യു.പി പോലീസ് കഫീല്‍ ഖാന് മേല്‍ എന്‍.എസ്.എ ചുമത്തുകയായും ചെയ്തു.അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാടി എസ്.എ ബോബ്ഡെ അടങ്ങിയ ബെഞ്ച് നുസ്രത്ത് പർവീന്റെ ആവശ്യം തള്ളിയിരുന്നു.

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം:പ്രതികള്‍ കോണ്‍ഗ്രസ് പ്രവർത്തകരെന്ന് എഫ്.ഐ.ആര്‍; എട്ടുപേര്‍ കസ്റ്റഡിയില്‍

keralanews murder of dyi activists in venjaranmood fir said the accused were congress workers eight under custody

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്.എന്നാൽ രാഷ്ട്രീയ കൊലപാതകമാണേ അല്ലേയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്. ഒന്നാം പ്രതി സജീവ്, രണ്ടാം പ്രതി അൻസിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ അസഭ്യം പറഞ്ഞ ശേഷമാണ് മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും പ്രതികൾ ആക്രമിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.മുഖ്യ പ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ട് പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സജീവിനും സനലിനും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് നിഗമനം. പൊലീസ് പിടികൂടിയ അന്‍സാര്‍ കൊലപാതക സമയത്ത് കൂടെ ഇല്ലായിരുന്നുവെന്ന് സജീവും സനലും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കൊലപാതകത്തിന് ദൃക്സാക്ഷിയായ ഷഹീന്‍ പറയുന്നത് പ്രകാരം അന്‍സര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ്. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതികളെ സഹായിച്ച ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്. മുഴുവൻ പ്രതികൾക്കുമായി അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം റൂറൽ എസ്.പി. വ്യക്തമാക്കി.