
കണ്ണൂർ:നാലുദിവസം തുടർച്ചയായി എ ആർ ക്യാമ്പിൽ ഗാർഡ് ഡ്യൂട്ടി ചെയ്ത പോലീസുകാരൻ കുഴഞ്ഞു വീണു.ഇരിട്ടി സ്വദേശി ഷെഫീറാണ് കുഴഞ്ഞു വീണത്.സാധാരണ ഗതിയിൽ 24 മണിക്കൂറാണ് ഗാർഡ് ഡ്യൂട്ടി ഉണ്ടാകുന്നതു.എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിന് ഷഫ്‌റിനു ശിക്ഷയായാണ് ഷഫീറിനു അധിക ഡ്യൂട്ടി നൽകിയത്.നാലാം ദിവസം ബുധനാഴ്ചയോടെയാണ് പൂർത്തിയാക്കുക.എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ഇദ്ദേഹത്തിന് തളർച്ച അനുഭവപ്പെടുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സാ നൽകി. ഇവിടെ നടത്തിയ പരിശോധനയിൽ രക്തസമ്മർദ്ദം കൂടിയതായി കണ്ടെത്തി.നേരിയ നെഞ്ചുവേദന ഉള്ളതായും ഷെഫീർ ഡോക്റ്ററോട് പറഞ്ഞു.കുറച്ചു നേരത്തെ നിരീക്ഷണത്തിനു ശേഷം ഡോക്റ്റർ വിശ്രമം നിർദേശിച്ചതിനാൽ രാത്രി പതിനൊന്നു മണിയോടെ അദ്ദേഹം ആശുപത്രി വിട്ടു.സാധാര ശിക്ഷയായി രണ്ടു ദിവസത്തേക്കാണ് ഗാർഡ് ഡ്യൂട്ടി നൽകാറുള്ളത്. എന്നാൽ ഷെഫീറിന് നാല് ദിവസമാണ് നൽകിയത്.രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡ്യൂട്ടി മാറ്റണമെന്ന് ഇദ്ദേഹം അപേക്ഷിച്ചിരുന്നതായി കൂടെയുള്ള പോലീസുകാർ പറഞ്ഞു.ജില്ലാ പോലീസ് മേധാവി സ്ഥലത്തില്ലാത്തതിനാൽ പരാതി അറിയിക്കാനും കഴിഞ്ഞില്ല.ഇതിനു ശേഷവും ഡ്യൂട്ടി തുടർന്നതിനാലാണ് തളർന്നു വീണത്.അതെ സമയം ഡ്യൂട്ടി ഭാരം കൊണ്ടല്ല തളർന്നു വീണതെന്ന് എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡ് അറിയിച്ചു.ഗാർഡ് ഡ്യൂട്ടി എടുക്കുന്നത് വലിയ പ്രശ്നമുള്ളകാര്യമല്ല.അഞ്ചു ദിവസം തുടർച്ചയായി ഇതേ ജോലി ചെയ്യുന്നവരുണ്ട്.പകൽ കൃത്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഷെഫീർ തളർന്നുവീണത്.ഷെഫീറിനു രണ്ടു ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് കമാൻഡ് പറഞ്ഞു.








