പെട്രോൾ പമ്പുകൾ സുരക്ഷിതമോ ?

keralanews dispute in petrol pump the bike passenger was burnt out in a petrol pump

തൃശൂർ:പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ നിരവധി കേസിൽ പ്രതിയായ ഗുണ്ട പെട്രോൾ ഒഴിച്ച് കത്തിച്ചു. പൊള്ളലേറ്റ മുപ്ലിയം മാളൂക്കാടൻ ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീപിടിച്ചതിനെത്തുടർന്ന് ബൈക്കിൽനിന്നു ചാടിയോടി സമീപമുള്ള തോട്ടിൽ ചാടി തീയണച്ചതിനാൽ മുപ്പതു ശതമാനത്തോളമേ പൊള്ളലേറ്റുള്ളു. ദിലീപ് ഓടിപ്പോയതോടെ സമീപമുണ്ടായിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ചു. പെട്രോൾ ടാങ്കിനു സമീപം ബൈക്ക് കത്തിയെങ്കിലും തീപടരാതെ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തെ തുടർന്ന് ഗുണ്ടാ ഒമ്പതുങ്ങല്‍ വട്ടപ്പറമ്പിൽ വിനീത് എന്ന കരിമണി വിനീത് മുങ്ങി.പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുർഗ പെട്രോൾ പമ്പിലാണ് സംഭവം.പെട്രോളടിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കി പത്തുരൂപയുടെ നോട്ടുകളായാണ് പമ്പിൽ നിന്നും നൽകിയത്.ഇത് എണ്ണി തിട്ടപ്പെടുത്താൻ സമയമെടുത്തതോടെ പിന്നിൽ ക്യൂ നിന്നിരുന്ന വിനീതുമായി തർക്കമുണ്ടായി.തുടർന്ന് വിനീത് കുപ്പിയിൽ പെട്രോൾ വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട്  തൃശൂരില്‍നിന്നുള്ള ഫോറന്‍സിക് വിദഗ്ദര്‍ ഇന്നലെ ഉച്ചയോടെ പമ്പിലെത്തി പരിശോധന നടത്തി.പ്രതി വിനീതിനെതിരെ പോലീസ് വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.നേരത്തേ പത്തിലേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതി ഒളിവില്‍ കഴിയുന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ വരന്തരപ്പിള്ളി മേഖലയില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

keralanews dispute in petrol pump the bike passenger was burnt out in a petrol pump (2)

അപകട സാധ്യത വളരെ  കൂടുതലുള്ള സ്ഥലം എന്ന നിലക്ക്  പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ നടത്തേണ്ട ഇടമായി  പെട്രോൾ പമ്പുകളെ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്തകാലത്തായി  പമ്പുകളിലായി തുടർച്ചയായുള്ള അക്രമങ്ങളിൽ പമ്പ് ജീവനക്കാർക്കും പൊതുജങ്ങൾക്കും ജീവൻ നഷ്ടപെടുന്ന ഒരു സ്ഥിതിയിലേക് വന്നിരിക്കുകയാണ്.ഓയിൽ കമ്പനികളോ സർക്കാരോ പൊതു  ജനസുരക്ഷ മുൻ നിർത്തി ഇത്തരം അക്രമങ്ങളെ തടയാൻ വേണ്ട  സംവിധാനമോ  നിയമനിർമാണമോ നടത്തണം  എന്ന ജനങ്ങളുടെ   ആവശ്യം ശക്തമായിരിക്കുകയാണ്. രാത്രി കാലങ്ങളിൽ കുടുംബത്തോടൊപ്പം ഇന്ധനം നിറക്കാൻ പമ്പുകളിലെത്തുന്നവർക്കും  തൊഴിലാളികൾക്കും പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും അക്രമങ്ങൾക്ക് മുന്നിൽ നിസ്സഹായകരായി നിൽക്കേണ്ടി വരുന്നു എന്നത് പമ്പുകളിലെ  ഒരു സ്ഥിരം രാത്രി കാഴ്ചയായി മാറിയിരിക്കുന്നു.

നിപ്പ വൈറസ്:കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും

keralanews nipah virus central team will visit kozhikode today

തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാധയെ പഠിക്കുന്നതിന് കേന്ദ്രം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കോഴിക്കോട്ടെത്തും. വൈറസ് ബാധിച്ച് ഇന്നും ഒരാൾ മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി. വവ്വാലുകളുടെ സ്പർശനമേറ്റ പഴങ്ങളിൽ നിന്നും മറ്റും നേരിട്ട് മനുഷ്യരിലേക്ക് ഈ വൈറസ് കടക്കാം.രോഗം ബാധിച്ച മനുഷ്യരിൽ നിന്നും മറ്റുള്ളവരിലേക്കും വൈറസ് പടരും.ഇതിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തിയിട്ടില്ല.പനി,തലവേദന,ശ്വാസതടസ്സം, എന്നിവയോടെ തുടങ്ങി മസ്തിഷ്‌കജ്വരത്തിലെത്തുന്നതാണ് ഇതിന്റെ ലക്ഷണങ്ങൾ.രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ പിന്നെയും ദിവസങ്ങളെടുക്കും. ചുമ,വയറുവേദന,മനംപിരട്ടൽ, ഛർദി,ക്ഷീണം, കാഴ്ചമങ്ങൾ എന്നീ ലക്ഷണങ്ങളൂം ഉണ്ടാകും.രോഗലക്ഷങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകം കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്.വവ്വാൽ,പക്ഷികൾ എന്നിവ കടിച്ച പഴങ്ങൾ ഉപയോഗിക്കരുത്.മാമ്പഴം പോലുള്ള പഴങ്ങൾ പുറമെ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഉപയോഗിക്കുക.വവ്വാൽ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്.രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നുമാണ് വൈറസ് പകരുന്നത്.അതിനാൽ രോഗിയെ പരിചരിക്കുന്നവർ ഗ്ലൗസ്,മാസ്ക് എന്നിവ ഉപയോഗിക്കണം.

നിപ്പ വൈറസ്;മരിച്ചവരുടെ എണ്ണം ഒൻപതായി; രോഗികളെ പരിചരിച്ച നഴ്സും മരിച്ചു

keralanews nipah virus death toll rises to nine

കോഴിക്കോട്:നിപ്പ വൈറസ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി.കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് മരിച്ചത്.തലച്ചോറിൽ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചിരുന്നു.ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാൽ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്.അതേസമയം പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചത് നിപ്പ വൈറസ് ബാധമൂലമാണെന്ന് പൂനെയിൽ നടത്തിയ രക്തപരിശോധനയിൽ  വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച മരിച്ച ആറിൽ അഞ്ചുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.പനിബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ പരിചരിച്ചിരുന്ന നേഴ്സ് ലിനിയും ഇന്ന് രാവിലെ മരിച്ചു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി.ലിനിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഇന്ന് പുലർച്ചെ തന്നെ ആശുപത്രി വളപ്പിൽ സംസ്‌ക്കരിച്ചു. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പനിയെ തുടർന്ന് നിരവധിപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ,പേരാമ്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.ഇവരിൽ ആറുപേരുടെ നില ഗുരുതരമാണ്.25 പേർ നിരീക്ഷണത്തിലാണ്. മറ്റ് ഔദ്യോഗിക പരിപാടികൾ റദ്ദ് ചെയ്ത് ആരോഗ്യമന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.

വളപട്ടണം കീരിയാട്ട് ഇതരസംസ്ഥാന തൊഴിലാളി മോഷ്ട്ടാക്കളുടെ കുത്തേറ്റ് മരിച്ചു

keralanews other state worker stabbed to death in keeriyad

കണ്ണൂർ:വളപട്ടണം കീരിയാട്ട് ഇതരസംസ്ഥാന തൊഴിലാളി മോഷ്ട്ടാക്കളുടെ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പ്രഭാകർ ദാസ്(45) ആണ് മരിച്ചത്.ഇന്നലെ അർധരാത്രിയിലാണ് സംഭവം. കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ ആ സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.ഹിന്ദി ഭാഷ സംസാരിക്കുന്ന ആറുപേർ പ്രഭാകർ ദാസ് താമസിക്കുന്ന മുറിയുടെ വാതിലിൽ മുട്ടുകയായിരുന്നു.വാതിൽ തുറന്നെത്തിയ പ്രഭാകർ ദാസിനെ സംഘം ആക്രമിക്കുകയും മുറിയിൽ നിന്നും മൂന്നു മാലയും സ്വർണ്ണാഭരങ്ങളും കവരുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ ദാസിനും പരിക്കേറ്റു.ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുറേകാലമായി കീരിയാട്ടെ വാടക ക്വാർട്ടേഴ്സിലാണ് പ്രഭാകർ താമസിക്കുന്നത്.ജോലിക്കായി മറുനാടൻ തൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് പ്രഭാകർ ചെയ്തിരുന്നത്.മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ തൊഴിലാളികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും അന്വേഷിച്ചു വരുന്നതായി കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരി പറഞ്ഞു.

കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്.ഡി കുമാരസ്വാമി ഈ മാസം 23 ന് സത്യപ്രതിജ്ഞ ചെയ്യും

keralanews jds leader h d kumaraswami will take oath as karnataka cheif minister on 23rd of this month

ബെംഗളൂരു:കർണാടക മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്.ഡി കുമാരസ്വാമി ഈ മാസം 23 ന് സത്യപ്രതിജ്ഞ ചെയ്യും.23 ന് കർണാടകയിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അന്ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് വിവരം. രണ്ടാം തവണയാണ് കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുന്നത്‌.കഴിഞ്ഞ ദിവസം ഭൂരിപക്ഷം തെളിയിക്കാനാകാതെ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചതിന് തൊട്ടുപിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായി ഗവർണ്ണർ കുമാരസ്വാമിയെ ക്ഷണിക്കുകയായിരുന്നു. മുപ്പതംഗ മന്ത്രിസഭയാണ് അധികാരമേൽക്കുകയെന്നാണ് വിവരം.കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും.മന്ത്രിസഭയിലെ പങ്കാളിത്തം സംബന്ധിച്ച്‌ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ധാരണ ആയതായാണ് സൂചന. കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 13 ഉം മന്ത്രിമാരാണ് ഉണ്ടാവുക. ഉപമുഖ്യമന്ത്രിസ്ഥാനം ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിന് 20 മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. സഖ്യത്തില്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 36 ഉം അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരെ സത്യപ്രതിജ്ഞ  ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു.

കോഴിക്കോട് ചങ്ങരോത്ത് അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേർ മരിച്ചു;ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിൽ

keralanews three died in kozhikkode with rare viral infection the health department is very cautious

പേരാമ്ബ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപൂർവമായ വൈറൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവര്‍ക്കു പിന്നാലെ മൂസയുടെ സഹോദരന്‍ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മൂസ,സ്വാഹിലിന്റെ ഭാര്യ ആതിഫ എന്നിവർ  ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലാണ്. സാലിഹ് ഈ മാസം 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. വവ്വാലില്‍നിന്നു പകരുന്ന സാംക്രമിക സ്വഭാവമുള്ള ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം.അതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.മന്ത്രി ടി.പി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കലക്കറ്ററുടെ ചേമ്പറിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. രോഗികളുമായി സമ്പർക്കമുണ്ടായിരുന്ന പേരാമ്പ്ര ആശുപത്രിയിലെ ഒരു നഴ്സും ആദ്യം മരണപ്പെട്ട സാബിത്തിന്റെ മരണാന്തര ചടങ്ങിൽ അടുത്തിടപഴകിയ ഇവരുടെ ഒരു ബന്ധുവും ചികിത്സയിലാണ്.മരണങ്ങൾ സംഭവിച്ചത് വൈറൽ എൻസാഫിലിറ്റിസ് വിത്ത് മയൊക്കഡൈറ്റിസ് കൊണ്ടാണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.രോഗികളുമായി അടുത്തിടപഴകിയവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പി.പി.ഇ കിറ്റ് ലഭ്യമാക്കാൻ ജില്ലാ തലത്തിൽ നടപടി ആരംഭിച്ചു.പക്ഷിമൃഗാദികൾ കഴിച്ച് ബാക്കിവന്ന പഴങ്ങളും മറ്റും കഴിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ജീവനക്കാർ രോഗികളുമായി ഇടപെടുമ്പോൾ ഗ്ലൗസ്,മാസ്ക്ക് തുടങ്ങിയ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം.വൈറസ് ഉണ്ടാക്കിയ മസ്തിഷ്‌കജ്വരമാണു മരണകാരണം. മരിച്ചവരുടെ സ്രവ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചാലേ യഥാര്‍ഥ രോഗകാരണം വ്യക്തമാകൂ. വൈറല്‍ പനിയെ നിയന്ത്രിക്കാന്‍ ഐസൊലേഷന്‍ സൗകര്യങ്ങളോട് കൂടിയ സംവിധാനമാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. കൂടുതല്‍ രോഗികള്‍ എത്തുന്ന പക്ഷം പേ വാര്‍ഡിനോടനുബന്ധിച്ച്‌ പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള എല്ലാ നടപടികളും തയ്യാറാക്കിയതായി പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ പറഞ്ഞു.

തമിഴ്‌നാട് ഡിണ്ടിഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു

keralanews three malayalees died in an accident in tamilnadu

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണ്ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി

keralanews kumaraswami said he is waiting for the invitation of governor to form the govt in karnataka

ബെംഗളൂരു:കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ഗവർണ്ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്ന് ജനതാദൾ  എസ് നേതാവ് എച്.ഡി കുമാരസ്വാമി.എപ്പോഴാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കർണാടക  നിയമസഭാ  തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.ഇതിനു പിന്നാലെ കോൺഗ്രസ് ജെഡിഎസുമായി സഖ്യം ചേരുകയും ജെഡിഎസ് നേതാവ് കുമാരസ്വാമിയെ മുഖ്യമന്ത്രി ആക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.തുടർന്ന്  ഗവർണ്ണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയും ചെയ്തു.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിച്ച നടപടിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുകയും ഇന്നു വൈകിട്ട് നാലിന് സഭയില്‍ വിശ്വാസവോട്ട് തേടാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

വിശ്വാസ വോട്ട് തേടുന്നതിന് മുൻപായി യെദ്യൂരപ്പ രാജിവെച്ചു

keralanews yeddyurappa resigned before seeking trust vote

ബെംഗളൂരു:മൂന്നു ദിവസം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടകയിൽ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചു.സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഉച്ചയ്ക്ക് മൂന്നരയോടെ സഭ ചേർന്നപ്പോഴായിരുന്നു യെദ്യൂരപ്പ നാടകീയമായി രാജി പ്രഖ്യാപിച്ചത്.വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു യെദിയൂരപ്പയുടെ രാജി. കർണാടകം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 104 സീറ്റുകളാണ് ലഭിച്ചിരുന്നത്.ഭൂരിപക്ഷം തെളിയിക്കാൻ വേണ്ട 111 എന്ന സഖ്യയിലേക്ക് എത്താൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യെദിയൂരപ്പ രാജിവച്ച് തടിയൂരിയത്. കാണാതായ കോണ്‍ഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയേയും ബംഗളുരുവിനെ ഹോട്ടലിൽ കണ്ടെത്തിയതോടെയാണ് ബിജെപിയുടെ പ്രതീക്ഷകൾ തകർന്നത്. ആനന്ദ് സിംഗ് ബംഗളൂരുവിലെ ഹോട്ടലിൽനിന്നു 3.30 ഓടെ വിധാൻസൗധയിൽ എത്തിയതോടെ കോൺഗ്രസിന്‍റെ അനിശ്ചിതത്വങ്ങൾ എല്ലാം നീങ്ങി.ഇതോടെ ഇനി ജെഡിഎസ്-കോൺഗ്രസ് സഖ്യത്തെ സർക്കാർ ഉണ്ടാക്കാനായി ക്ഷണിക്കേണ്ടി വരും.വികാരാധീനനായാണ് യെദ്യൂരപ്പ സഭയിൽ പ്രസംഗം നടത്തിയത്. ജങ്ങൾക്ക് ബിജെപിയോടുള്ള സ്നേഹം ഞങ്ങൾക്ക് മനസ്സിലായി എന്നും വോട്ടർമാർക്ക് നന്ദിയുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.ബിജെപിയാണ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്നും അതുകൊണ്ടാണ് ഗവർണ്ണർ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സും ജെഡിഎസും ചേർന്ന് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ സഭയിൽ പറഞ്ഞു.മോദിക്കും അമിത് ഷായ്ക്കും നന്ദിയറിയിക്കുകയും ചെയ്തു.

കർണാടക നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു

keralanews karnataka mlas take oath in karnataka vidhan sabha

ബെംഗളൂരു:പ്രോടെം സ്പീക്കറുടെ നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ കർണാടക നിയമസഭയിൽ എംഎൽമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നു. ബിജെപി,കോൺഗ്രസ്,ജെഡിഎസ്,സ്വതന്ത്ര എംഎൽഎമാരാണ് കർണാടകം വിധാൻ സൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.വിശ്വാസ വോട്ടെടുപ്പിന്റെ സമയം നാലുമണിക്ക് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയാണ് ആദ്യം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത്. കെ.ജി ബോപ്പയ്യ തന്നെ പ്രോടെം സ്പീക്കറായി തുടരാൻ നിർദേശിച്ച സാഹചര്യത്തിൽ അദ്ദേഹം തന്നെയാണ് നിയമസഭാ നടപടികൾ നിയന്ത്രിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേക്ഷണം നടത്താനും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.