കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് പൂർത്തിയായി

keralanews karnataka assembly election polling completed

ബെംഗളൂരു:കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി.അഞ്ച് മണി വരെ 64 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടിങ്ങ് മെഷീനില്‍ തകരാറുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകി. ബംഗളൂരുവിെല അഞ്ചു ബൂത്തുകളിലെ വോട്ടിങ്ങ് മെഷീനില്‍ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് വീഴുന്നതെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. പിന്നീട് പ്രശ്നം പരിഹരിച്ച്‌ കുറച്ച്‌ സമയം കഴിഞ്ഞാണ് പലയിടത്തും പോളിങ് പുനരാരംഭിച്ചത്.ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ് െയദിയുരപ്പ രാവിെല തന്നെ വോട്ട് ചെയ്തിരുന്നു. ഷിമോഗയിലെ ശിഖര്‍പൂരിലാണ് വോട്ട് രേഖപ്പെടുത്തിയത്.പുത്തുരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദ ഗൗഡയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജെ.ഡി.എസ് നേതാവ് എച്ച്‌.ഡി. ദേവഗൗഡ പുതുവലൈപ്പില്‍ വോട്ട് രേഖപ്പെടുത്തി. പൂര്‍ണമായും ഇലക്േട്രാണിക് വോട്ടിങ് യന്ത്രത്തോടൊപ്പം വിവിപാറ്റ് ഉപയോഗിച്ചുള്ള വോെട്ടടുപ്പിനായി 58,000 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്.രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ് സമയം.ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 2655 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി 224 സീറ്റിലും കോണ്‍ഗ്രസ് 222 സീറ്റിലും ജെ.ഡി-എസ് 201 സീറ്റിലുമാണ് മത്സരിക്കുന്നത്.പി.ആര്‍ നഗറില്‍ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നും ജയനഗരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ്ങ് എം.എല്‍.എയുമായ ബി.എന്‍ വിജയകുമാറിെന്‍റ മരണത്തെ തുടര്‍ന്നും തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.

മാഹിയിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്;ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍

keralanews bjp state committee member arrested in connction with the murder of cpm activist in mahe

മാഹി:മാഹി പള്ളൂരിൽ സിപിഎം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം പോലീസ് കസ്റ്റഡിയില്‍. ആര്‍എസ്‌എസ് നേതാവും ബിജെപി പുതുച്ചേരി സംസ്ഥാന കമ്മറ്റി അംഗവുമായ വിജയന്‍ പൂവച്ചേരിയാണ് പിടിയിലായത്.പുതുച്ചേരി സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് ബാബുവിനെ ആര്‍എസ്‌എസ് ബിജെപി സംഘം വെട്ടിക്കൊന്നത്.വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായിരുന്നു ബാബു.

കർണാടക തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു;മൂന്നു മണി വരെ രേഖപ്പെടുത്തിയത് 56 ശതമാനം വോട്ട്

keralanews karnataka elections are in progress 56 percent votes recorded till 3 pm

ബംഗളുരു: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് തുടങ്ങിയിരിക്കുന്നത്. ആകെയുള്ള 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലാണ് വോട്ടെടുപ്പ്. ചെറിയ ചില സംഘർഷങ്ങൾ ഒഴിവാക്കിയാൽ വോട്ടിങ് സമാധാനപരമാണ്. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയിരുന്നു.ഹംപി നഗറിലെ ബൂത്തിൽ ബിജെപി പ്രവർത്തകനെ മർദിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.ബെലഗവിയിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളെ വോട്ടു ചെയ്യുന്നതിൽനിന്നു തടഞ്ഞതും വാക്കേറ്റത്തിനിടയാക്കി.പിന്നീട് വനിത ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചശേഷമാണ് ഇവരെ വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത്. ബെംഗളൂരുവിലെ അഞ്ചു ബൂത്തുകളിലെ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിക്കാണ് വീഴുന്നതെന്ന ആരോപണവും കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്. കാരാടിഗുഡയിൽ പോളിങ് ഉദ്യോഗസ്ഥൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു എന്നാരോപിച്ച് ബിജെപി പ്രവർത്തകർ പോളിങ് ബൂത്തിന് മുൻപിൽ പ്രതിഷേധം നടത്തി.56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്.

ബാങ്ക് ജീവനക്കാർ രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കും

keralanews bank employees will strike for 48 hours across the country

മുംബൈ:ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഈ മാസം 30,31 തീയതികളിൽ പണിമുടക്കും.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്‌ബിയു)ആണ് സമര പ്രഖ്യാപനം നടത്തിയത്.ഈ മാസം മൂന്നിന് നടന്ന ശമ്പള പരിഷ്‌ക്കരണ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.2017 ഇൽ ആയിരുന്നു ശമ്പള പരിഷ്‌ക്കരണം നടക്കേണ്ടിയിരുന്നത്.രണ്ടു ശതമാനം വർധനവാണ് ബാങ്കിങ് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഓഫർ  ചെയ്യുന്നത്. എന്നാൽ 2012 ഇൽ നിലവിൽ വന്ന ശമ്പള പരിഷ്‌ക്കരണ കമ്മീഷൻ നിർദേശപ്രകാരം 15 ശതമാനം വർധന അംഗീകരിച്ചിരുന്നു.

പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു;നിർമാണം അവസാന ഘട്ടത്തിലേക്ക്

keralanews open gymnasium at payyambalam beach construction is in last stage

കണ്ണൂർ:പയ്യാമ്പലം ബീച്ചിൽ ഓപ്പൺ ജിംനേഷ്യം ഒരുങ്ങുന്നു.ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ്‌ ജിംനേഷ്യം ഒരുക്കുന്നത്.ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ജിംനേഷ്യം സഞ്ചാരികൾക്ക് തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഡിടിപിസി.ജിംനേഷ്യം പ്രവർത്തനമാരംഭിക്കുന്നതോടെ വിദേശ വിനോദസഞ്ചാരികളും യുവാക്കളും കൂടുതലായി ബീച്ചിലേക്ക് എത്തിത്തുടങ്ങുമെന്നാണ്  പ്രതീക്ഷ.പുല്ല് അപ്പ് ബാർ,പുഷ് അപ്പ് ബാർ,പാരലൽ ബാർ,ബാർ ക്ലൈമ്പർ,സ്‌ട്രെച്ചർ,സൈക്കിൾ,സിറ്റ് അപ്പ് ബെഞ്ച്,സ്പിന്നർ അബ്‌ഡോമിനൽ ബോർഡ് എന്നീ ഉപകരണങ്ങളാണ് ജിംനേഷ്യത്തിൽ ഒരുക്കുക.ജിംനേഷ്യം സൗജന്യമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഡിടിപിസി ബീച്ചിൽ സ്ഥാപിച്ച ഹൈമാസ്സ്‌ ലൈറ്റുകളുടെ വെളിച്ചത്തിൽ രാത്രി പത്തുമണിവരെ ജനങ്ങൾക്ക് ജിം ഉപയോഗിക്കാം.26 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.വാപ്‌കോസ് എന്ന കമ്പനിക്കാണ് ഉപകരണങ്ങളുടെ മേൽനോട്ടവും അറ്റകുറ്റപണികളുടെ ചുമതലയും.ജിമ്മിനോട് ചേർന്ന് ബാംബൂ കഫെയുടെ നിർമാണവും പുരോഗമിക്കുകയാണ്.

ജെസ്‌നയുടെ തിരോധാനം;കണ്ടെത്തുന്നവർക്ക് സർക്കാർ രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

keralanews the state government has announced a reward of rs2 lakh to those who find jesna

പത്തനംതിട്ട:മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെകുറിച്ച് വിവരം നൽകുന്നവർക്കു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപയാണ് പാരിതോഷികം. തിരുവല്ല ഡിവൈഎസ്പിക്കാണ് ഇതു സംബന്ധിച്ചു വിവരം നൽകേണ്ടത്. ജെസ്‌നയെ കണ്ടെത്തുന്നതിന് സഹായകരമാകുന്ന വിവരം നല്കുന്നവർക്കാണ് പാരിതോഷികമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു.വിവരം ലഭിക്കുന്നവർ 9497990035 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.ഇതിനിടെ ജെസ്‌ന ബാംഗ്ലൂരിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.ജെസ്നയെ ബംഗളൂരുവിലെ ആശ്വാസഭവനിൽ കണ്ടതായി പൂവരണി സ്വദേശിയായാണ് വിവരം നൽകിയത്.എന്നാൽ, ജെസ്ന അവിടങ്ങളിൽ എത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് അന്വേഷണത്തിന്‍റെ മേൽനോട്ട ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. അതേസമയം ജെസ്‌നയെ കണ്ടതായി മൊഴി നൽകിയ പൂവരണി സ്വദേശി ഇതിൽ ഉറച്ചു നിൽക്കുന്നതാണു പോലീസിനെ കുഴയ്ക്കുന്നത്. മുടി നീട്ടിവളർത്തിയ ഒരു യുവാവും ജെസ്നയ്ക്കൊപ്പമുണ്ടായിരുന്നതായാണ് പൂവരണി സ്വദേശി നൽകുന്ന വിവരം.എന്നാൽ ജെസ്‌ന എത്തിയതായി പറയപ്പെടുന്ന ആശ്വാസഭവനിലെയോ തൊട്ടടുത്ത നിംഹാൻസ് ആശുപത്രിയിലെയോ സിസിടിവികളിൽ ജെസ്നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്‍റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവല കുന്നത്തു ജെയിംസിന്‍റെ മകളും കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് ബികോം വിദ്യാർഥിനിയുമായ ജെസ്‌നയെ കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതായത്.വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്കെന്നു പറഞ്ഞുപോയ കുട്ടി പിന്നീട് മടങ്ങിവന്നില്ല.എരുമേലി ബസ് സ്റ്റാൻഡ് വരെ കുട്ടി എത്തിയിരുന്നത് കണ്ടവരുണ്ട്. മൊബൈൽ ഫോണോ എടിഎം കാർഡോ ജെസ്‌ന കൊണ്ടുപോയിരുന്നില്ല.

വരാപ്പുഴ കസ്റ്റഡി മരണം;എ.വി ജോർജിനെ സസ്‌പെൻഡ് ചെയ്തു

keralanews varapuzha custodial death a v george suspended

കൊച്ചി:വാരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച പറ്റിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി. ശ്രീജിത്തിനെ പിടികൂടുന്നതിന് എസ്പിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ആർടിഎഫ് സ്‌ക്വാഡിന് നിർദേശം നൽകിയത് റൂറൽ എസ്പിയായിരുന്ന എ.വി ജോർജായിരുന്നുവെന്ന് വിവിധ തലങ്ങളിലുള്ള ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.ആര്‍ടിഎഫിനെ രൂപീകരിച്ച്‌ ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാര്യങ്ങൾ പരിശോധിക്കുന്നതിന് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് മുതലുള്ള ഉദ്യോഗസ്ഥരുടെ ഫോൺ കോളുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കുള്ളിൽ കൂടിയത് ഇരട്ടിയിലേറെ

keralanews prices of chicken in the state have more than doubled in two weeks

കൊച്ചി:സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു.മൂന്നാഴ്ച മുൻപ് 65 രൂപയുണ്ടായിരുന്ന കോഴിയിറച്ചിയുടെ ഇപ്പോഴത്തെ വില 130 രൂപ വരെയാണ്.ഇത് ലൈവ് കോഴിയുടെ വിലയാണ്.എന്നാൽ കോഴിയിറച്ചിയുടെ വില 165 ല്‍ നിന്ന് 200 രൂപ കടന്നിട്ടുണ്ട്.കോഴി ഇറച്ചിയുടെ വില 100 രൂപ കടക്കാതെ നിലനിർത്തുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്.കനത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നു.അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കോഴിക്ക് നികുതിയുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വില കുറവാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

മിന്നൽ ബസ്സിടിച്ച് തട്ടുകട ഉടമ മരിച്ചു

keralanews shop owner dies when minnal bus hits him

കാസർകോഡ്:അമിത വേഗത്തിലെത്തിയ മിന്നൽ ബസ്സിടിച്ച് തട്ടുകടയുടമ മരിച്ചു.ചെർക്കള പാടി സ്വദേശിയായ മുഹമ്മദ്(54) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടുകൂടിയാണ് അപകടം നടന്നത്.മുണ്ടാങ്കുളത്ത്‌ തട്ടുകട നടത്തുകയായിരുന്ന മുഹമ്മദ് സമീപത്തെ കടയിൽ നിന്നും പാൽ വാങ്ങി തിരിച്ചു വരുമ്പോൾ അമിത വേഗതയിലെത്തിയ മിന്നൽ ബസ് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം നടന്നയുടനെ ബസ്സിന്റെ ഡ്രൈവർ മറ്റൊരു ബസ്സിൽ കയറി രക്ഷപ്പെട്ടു.കൊട്ടാരക്കര-സുള്ള്യ റൂട്ടിലോടുന്ന ബസ്സാണ് അപകടമുണ്ടാക്കിയത്.

കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു;ആദ്യ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ എട്ടു ശതമാനം പോളിങ്

keralanews polling started in karnataka eight percentage polling in first two hours

ബെംഗളൂരു:കർണാടകയിൽ വോട്ടെടുപ്പ് ആരംഭിച്ചു.ആദ്യ രണ്ടുമണിക്കൂർ  പിന്നിടുമ്പോൾ എട്ടു ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും പതിനായിരത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ആർ നഗറിലെ വോട്ടെടുപ്പ് ഈ മാസം 28 ന് നടക്കും.സംസ്ഥാനത്തെ 5.12 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്നത്.58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിതമായി കണ്ടെത്തിയ 12000 ബൂത്തുകളിൽ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ഏർപ്പെടുത്തിയിട്ടുണ്ട്.ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് മാത്രമായി 450 പിങ്ക് പോളിങ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്.വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഈ മാസം 15 നാണ് വോട്ടെണ്ണൽ നടക്കുക. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്.