
ബെംഗളൂരു:കർണാടക നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.224 ല്‍ 222 നിയമസഭാ മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക.ഇന്ന് രാവിലെ എട്ടുമുതല്‍ ഫലം അറിവായി തുടങ്ങും. വൈകിട്ടോടെ ഫലം പൂര്‍ണമായും പുറത്തുവിടും. സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഏറ്റവും പുതിയ ഫലസൂചന അനുസരിച്ച് കോൺഗ്രസ് 38 മണ്ഡലങ്ങളിലും ബിജെപി 35 മണ്ഡലങ്ങളിലും ജെ ഡി എസ് 18 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്.ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും ശക്തമായ പോരാട്ടം നടക്കുന്നത് കോൺഗ്രസ്സും ബിജെപിയും തമ്മിലാണ്. 1952 നു ശേഷം ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച കർണാടകയിൽ തൂക്കുസഭയാകുമെന്നാണു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.








