
ഡൽഹി:ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾബാഗിലെ വസ്ത്ര നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഡൽഹി:ഡൽഹിയിലെ വസ്ത്ര നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ വെന്തു മരിച്ചു.ശനിയാഴ്ച രാവിലെ ഡൽഹിയിലെ കരോൾബാഗിലെ വസ്ത്ര നിർമാണശാലയിലാണ് തീപിടുത്തം ഉണ്ടായത്.അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

കണ്ണൂർ:അണ്ടല്ലൂർ കാവിൽ ഉത്സവത്തിനെത്തുന്നവർക്ക് ഇത്തവണ നൽകുക ജില്ലാപഞ്ചായത്തിന്റെ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച അവൽ.കാങ്കോൽ ഫാമിൽ നിന്നും ഉത്പാദിപ്പിച്ച ആതിരയിനം നെല്ലുകുത്തിയുണ്ടാക്കിയ അവിൽ ജില്ലാ പഞ്ചായത്ത് നേരിട്ട് വിപണനത്തിന് എത്തിച്ചിരിക്കുകയാണ്.ഒരു കിലോ അവലിന് 50 രൂപയാണ് വില. അരക്കിലോയുടെ പായ്ക്കറ്റും ലഭ്യമാണ്.10 ക്വിന്റൽ അവലാണ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്.ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാലയാട് കോക്കനട്ട് ഫാമിൽ നിന്നും അവൽ പൊതുജനങ്ങൾക്ക് നേരിട്ട് വാങ്ങാം.പാലയാട് ടൗണിലും വില്പന കേന്ദ്രം തുടങ്ങും.അവൽ വിപണനത്തിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവഹിച്ചു.

കണ്ണൂർ:സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാർ ജില്ലയ്ക്ക് അനുവദിച്ച തുകയിൽ ഏഴു കോടി നഷ്ടമായേക്കും. ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ഈ വർഷത്തേക്ക് അനുവദിച്ച 11 കോടി 23 ലക്ഷം രൂപയിൽ ഇതേവരെ ചെലവായത് 416.28 ലക്ഷം രൂപ മാത്രമാണെന്ന് ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശുചിത്വ പ്രവർത്തനങ്ങൾക്കായി പണം നല്കിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നുവെന്നും യോഗം ചൂണ്ടിക്കാണിക്കുന്നു. ജില്ലാ ശുചിത്വ മിഷനാണ് പദ്ധതിയുടെ നിർവഹണ ഏജൻസി.പട്ടിക ജാതി-പട്ടിക വർഗ കോളനികളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയായ രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിങ് വാട്ടർ മിഷൻ പദ്ധതിക്കായി അഞ്ചുകോടി തൊണ്ണൂറ്റി മൂവായിരം രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്നും ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. അതോടൊപ്പം തന്നെ ആലക്കോട് പഞ്ചായത്തിലെ ചെറുപാറ ഏന്തിച്ചുന്നമുക്ക് എസ്.ടി കോളനിയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള 35 ലക്ഷത്തിന്റെ പദ്ധതി,കണിച്ചാർ പഞ്ചായത്തിലെ നെടുംപുറം ചാൽ എസ്ടി കോളനിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള 16 ലക്ഷത്തിന്റെ പ്രത്യേക പദ്ധതി എന്നിവയും സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്ന കാരണത്താൽ തുടങ്ങിയിട്ടേയില്ല. പ്രധാനമന്ത്രി ഫസൽ ഭീമ യോജന പദ്ധതി നടപ്പിലാക്കാൻ പതിനാറുലക്ഷത്തി അറുപത്തിയൊൻപതിനായിരത്തി നാനൂറു രൂപയാണ് അനുവദിച്ചത്. എന്നാൽ ചിലവാക്കിയതാകട്ടെ വെറും മുപ്പത്തിമൂവായിരം രൂപ മാത്രം.

നടുവിൽ:നടുവിൽ സെൻട്രലിൽ മൂന്നു വയസ്സുകാരിക്കും അറുപത്തഞ്ചുകാരിക്കും തെരുവ് നായയുടെ കടിയേറ്റു.ഇസ്മയിലിന്റെ മകൾ ഫാത്തിമ,കാക്കാമണി നാരായണി എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.ഫാത്തിമയുടെ ചുണ്ട് നായ കടിച്ചു പറിച്ചു.സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയെ കടിക്കുന്നത് കണ്ട് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് നായ ആട്ടുക്കുളം ഭാഗത്തേക്ക് ഓടി.ഇവിടെ വീട്ടിനകത്തു കയറിയാണ് നാരായണിയെ കടിച്ചത്.കൈക്കും കാലിനും കടിയേറ്റ ഇവരെ ഒടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.നാരായണിയുടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന പൂച്ചയേയും പട്ടി കടിച്ചു കൊന്നു.അയല്പക്കത്തെ വീട്ടിലെ പശുവിന്റെ കണ്ണിനും കടിയേറ്റു.ആക്രമണം നടത്തിയ പട്ടിയെ പിന്നീട് വൈരാണിക്കടുത്തു വെച്ച് നാട്ടുകാർ തല്ലിക്കൊന്നു.

കൊല്ലം:കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് അയച്ചു. അറുപതു വയസ്സ് കഴിഞ്ഞും പ്രിൻസിപ്പൽ സ്ഥാനത്തു തുടരുന്നത് ശരിയല്ലെന്നും ഇനിയും സർക്കാരിനെയും പൊതുസമൂഹത്തെയും അവഹേളിച്ചാൽ സ്കൂളിന്റെ എൻഒസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്ററുടെ നിർദേശത്തിൽ പറയുന്നു.ട്രിനിറ്റി സ്കൂളിൽ വിദ്യാത്ഥിനിയായ ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അധ്യാപികമാരുടെ സസ്പെൻഷൻ പിൻവലിച്ചതിനെ ന്യായീകരിച്ച് പ്രിൻസിപ്പൽ നൽകിയ മറുപടികൾ തൃപ്തികരമല്ലെന്നും ആരോപണ വിധേയരായ അധ്യാപകരെ ആഘോഷപൂർവം കേക്ക് മുറിച്ച് സ്വീകരിക്കുന്നതിന് നേതൃത്വം നൽകിയത് പ്രിൻസിപ്പലാണെന്നും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങളിലൂടെ വ്യക്തമാണ്.ഗൗരി നേഹയുടെ മരണത്തിൽ പ്രതികളായ സിന്ധു പോൾ,ക്രസന്റ് എന്നീ അധ്യാപികമാരുടെ സസ്പെൻഷൻ പിൻവലിച്ച ശേഷം സ്കൂളിൽ തിരിച്ചെത്തിയപ്പോൾ കേക്ക് മുറിച്ചും പൂച്ചെണ്ട് നൽകിയുമായിരുന്നു സ്കൂൾ മാനേജ്മന്റ് സ്വീകരിച്ചത്.

കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസ് ഇന്ന് കണ്ണൂരിൽ തുടങ്ങും.മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ സഹകരണ നയത്തിന് രൂപം നൽകുകയാണ് കോൺഗ്രസിന്റെ പ്രധാന അജണ്ട.സഹകരണ നേതാക്കൾ, ജനപ്രതിനിധികൾ,ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.കേരള സംസ്ഥാന സഹകരണ നയം സംബന്ധിച്ച് കരട് രേഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിക്കും.21 നിർദേശങ്ങളടങ്ങിയ കരട് രേഖയിൽ കേരളബാങ്ക് രൂപീകരണം പ്രതിപാദിക്കും. എട്ടാമത് സഹകരണ കോൺഗ്രസ്സിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും.ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ജനപ്രതിനിധികൾ, സഹകരണ മേഖലയിൽ നിന്നുള്ള വിദഗ്ദ്ധർ തുടങ്ങി 3000 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.12 ന് കളക്റ്ററേറ്റ് മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനത്തിലും ഘോഷയാത്രയിലും ഒരുലക്ഷത്തോളം പേർ പങ്കെടുക്കും.അഞ്ചു വർഷത്തിൽ ഒരിക്കലാണ് സഹകരണ കോൺഗ്രസ് സംഘടിപ്പിക്കുക.

കൊച്ചി:മലയാളം ചാനൽ രംഗത്ത് മത്സരിക്കാൻ കോടികൾ മുതൽ മുടക്കി ദേശീയ ചാനലുകളുടെ കുത്തകയായ സീ നെറ്റ്വർക്ക് ഈ വിഷുവിനു പ്രക്ഷേപണം ആരംഭിക്കും. ഇന്ത്യയിലാകെ പത്തിലേറെ ചാനലുകളും അസംഘ്യം റേഡിയോ സ്റ്റേഷനുകളും സീ നെറ്റ്വർക്കിന്റെ കീഴിലുണ്ട്.രണ്ടു വർഷമായി ടെസ്റ്റ് റൺ നടക്കുന്ന സീ മലയാളം എന്റർടൈൻമെന്റ് ചാനലായിട്ടാണ് തുടങ്ങുന്നത്.നിരവധി വിനോദ പരിപാടികൾ ചാനൽ ഇതിനകം ഷൂട്ട് ചെയ്തിട്ടുണ്ട്.കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ മലയാള സിനിമകളിൽ പലതും സീ മലയാളമാണ് സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് ജയസൂര്യ ചിത്രം ആട് 2 ന്റെ സംപ്രേക്ഷണാവകാശവും സീ മലയാളത്തിന് തന്നെയാണ്.

കൊച്ചി:പാറ്റൂർ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,മുൻ ചീഫ് സെക്രെട്ടറി ഭരത് ഭൂഷൺ,ആർ ടെക് എം.ഡി അശോക് എന്നിവർ അടക്കമുള്ള അഞ്ചു പ്രതികൾക്കെതിരായ വിജിലൻസ് കേസാണ് കോടതി റദ്ദാക്കിയത്.മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും യു ഡി എഫിനെയും പ്രതിസന്ധിയിലാക്കിയ രാഷ്ട്രീയ വിവാദമായിരുന്നു ഏറെ കോളിളക്കമുണ്ടാക്കിയ പാറ്റൂര്‍ കേസ്.എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കിയതോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് അംഗീകരിക്കപ്പെടുന്നത്. പാറ്റൂരിലെ ഫ്ളാറ്റ് കമ്പനിയുടെ ഭൂമിയില്‍ നിന്ന് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കം. അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നേരിട്ടിറക്കിയ ഉത്തരവിന് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആയിരുന്നു. ജല അതോറിറ്റിയുടെ ഭൂമി കൈയ്യേറിയ ഫ്ളാറ്റ് ഉടമകള്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു.ലോകായുക്തയില്‍ ജേക്കബ് തോമസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ചാണ്ടിയുടെയും ഭരത് ഭൂഷന്റെയും പേര് പരാമര്‍ശിക്കുന്നത്. ഈ റിപ്പോർട്ടാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

കൊല്ലം:പത്തനാപുരത്ത് അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചയാളെ പിടികൂടി.ഇന്ന് രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് സംഭവം.രമേശ് ഭവനിൽ രമേശ്-രമ്യ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി സ്വരലയയെ ആണ് അമ്മയുടെ ഒക്കത്തു നിന്നും പിടിച്ചുപറിച്ചുകൊണ്ട് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു.ചെംബ്രമണ്ണിലെ വീട്ടിൽ നിന്നും ഭർത്താവ് രമേശിന് ജോലിസ്ഥലത്തേക്ക് ചോറുമായി പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പാറശാല സ്വദേശി ദാസിനെ (65) ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.സംഭവം നടന്ന സ്ഥലത്തിന് സമീപത്തായി ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്. ഇയാളെ കഴിഞ്ഞ ദിവസവും ഇവിടെ സംശയാസ്പദമായ രീതിയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു.ഇയാൾക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടോ എന്നറിയാനായി കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

മധ്യപ്രദേശ്:മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്തു കൊന്നു.ഒരു വയസ് പ്രായമുള്ള പെണ്‍കുഞ്ഞാണ് പെറ്റമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മധ്യപ്രദേശ്,ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.യുവതി അടുക്കളയിൽ ജോലികൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്.ഇത് അമ്മയെ അസ്വസ്ഥയാക്കുകയും തുടർന്ന് അരിവാളെടുത്ത് കുഞ്ഞിന്റെ കഴുത്തറുക്കുകയുമായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി.കുറെ സമയം ഉറക്കെ കരഞ്ഞ കുട്ടി പെട്ടെന്ന് കരച്ചിൽ നിർത്തിയെന്നും യുവതി ഉടൻ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടതായും അയൽവാസികൾ പോലിസിന് മൊഴി നൽകിയിരുന്നു.ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യിൽ കുഞ്ഞിനെ കാണാതിരുന്നത് സംശയത്തിനിടയാക്കിയതായും ഇവർ പറഞ്ഞു.ഇവർ ഇക്കാര്യം യുവതിയുടെ ബന്ധുവിനെ അറിയിച്ചു.തുടർന്ന് യുവതിയുടെ ഒരു ബന്ധു വന്ന് വീടിന്റെ വാതിൽ തുറന്നപ്പോഴാണ് കുഞ്ഞ് ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.