
പുണെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പുണെ ഇൻഫോസിസ് ജീവനക്കാരി ജസീലയുടെ ബന്ധുക്കൾക്ക് മുമ്പാകെയാണ് ഇൻഫോസിസ് അധികൃതർ ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും വാഗ്ദാനം നൽകിയത്. ഇൻഫോസിസ് അധികൃതരോടൊപ്പം, മരിച്ച രസീലയുടെ അച്ഛൻ രാജു, ഇളയച്ഛൻ വിനോദ് കുമാർ, അമ്മാവൻ സുരേഷ് എന്നിവർ സംഭവം നടന്ന കമ്പനിയുടെ ഒമ്പതാം നിലയിൽ സന്ദർശനം നടത്തി.
കമ്പ്യൂട്ടർ വയർ കഴുത്തിൽ ചുറ്റിയാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ടെങ്കിലും കുട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് പോസ്റ്റ് മോർട്ടനടപടികൾ പൂർത്തിയായത്.രണ്ടു സിം കാർഡുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും രക്ഷിതാക്കൾ പോലീസിന് മൊഴികൊടുത്തിട്ടുണ്ട്.
തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ 5 വർഷത്തേക്ക് ചുമതലകളിൽ നിന്ന് മാറ്റി നിർത്താമെന്നും ഒരു അധ്യാപികയായി പോലും കോളേജിൽ ഉണ്ടാവില്ലെന്നും മാനേജ്മെന്റ്.
ഇനി കീശയിലെ പേഴ്സിൽ ക്രെഡിറ്റ് കാർഡിനും ATM കാർഡിനുമൊപ്പം കമ്പ്യൂട്ടറും ഇടം പിടിച്ചാൽ അത്ഭുതപ്പെടാനില്ല. ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള കമ്പ്യൂട്ടർ കാർഡാണ് കംപ്യൂട്ടിങ്ങിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്റൽ അവതരിപ്പിക്കുന്നത്.
കോഴിക്കോട് : കേരളത്തിന്റെ യുവ താരം രോഹൻ എസ് കുന്നുമ്മൽ കളിക്കാൻ അവസരം കിട്ടാതെ മടങ്ങി . ഇംഗ്ലണ്ടിനെതിരെ അണ്ടർ ക്രിക്കറ്റ് ട്യുര്ണമെന്റിനുള്ള ഇന്ത്യൻ ടീമിലിടംനേടിയതായിരുന്നു രോഹൻ .പ്രായത്തിന്റെ കണക്കുകളിൽ തട്ടിയാണ് രോഹന് അവസരം നഷ്ടപെട്ടത് . അവസാന നിമിഷം അടുത്ത ലോകകപ്പിൽ കളിക്കാൻ സാധ്യതയുള്ളവർക്കു മാത്രം അവസരം കൊടുത്താൽ മതിയെന്നുള്ള തീരുമാനമാണ് രോഹന് വിനയായത് .രോഹന് ഇപ്പോൾ 19 വയസ്സുണ്ട്, അതുകൊണ്ടുതന്നെ അടുത്ത അണ്ടർ 19 ലോകകപ്പിൽ കളിക്കാനാവില്ല
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ മുസ്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഇ മുഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണു.
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം നേരിടുന്ന ആളെ അനർട് ഡയറക്ടർ ആയി നിയമിച്ചുവെന്ന പരാതിയിന്മേൽ തിരുവനന്തപുരം വിജിലൻസ് കോടതി മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക് ഉത്തരവിട്ടു.
തിരുവനന്തപുരം: ലോ അക്കാഡമി സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്ന V S അച്യുതാനന്ദന്റെ ആവശ്യത്തിന് അനുകൂല നിലപാട് . അക്കാദമി സ്ഥിതിചെയുനത് സർക്കാർ ഭുമിയിലാണെന്നുള്ളതിനു വ്യക്തമായ തെളിവുകൾ.