
ലാഹോർ:പാക്കിസ്ഥാനിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ഉണ്ടായ സ്‌ഫോടനത്തിൽ 20 പേര്‍ കൊല്ലപ്പെട്ടു.ട്ട മേഖലയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.ഷിയാ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ ഉന്നംവച്ചായിരുന്നു സ്ഫോടനമെന്നും ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും പൊലീസ് മേധാവി അബ്ദുള്‍ റസാഖ് വ്യക്തമാക്കി. സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയായുള്ള ലങ്കോവ് അറിയിച്ചു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സ്‌ഫോടനത്തില്‍ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.