ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 19,459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.വിവിധ സംസ്ഥാനങ്ങളിലായി 380 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5.48 ലക്ഷമായി. ഇതില്‍ 3.21 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചു.നിലവില്‍ 2.10 ലക്ഷം ജനങ്ങളാണ് ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 16,475 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചതെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ഇന്നലെ മാത്രം 1.70 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.ഇതുവരെ 83.98 ലക്ഷം സാംപിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി,തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറെയും. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 5,496 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 156 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 1.64 ലക്ഷം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 70,670 പേരാണ് ചികിത്സയിലുളളത്.
ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 80,000കടന്നു. ഇന്നലെ 2,889 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 65പേര്‍ മരിച്ചു. 83,077പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 27,847പേര്‍ ചികിത്സയിലുണ്ട്. 52,607പേര്‍ രോഗമുക്തരായി. ആകെ 2,623 പേർ മരിച്ചു.കര്‍ണാടകയില്‍ ആദ്യമായി ഒരു ദിവസത്തെ രോഗബാധിതരുടെ എണ്ണം 1,000 കടന്നു. ഇന്നലെ 1,267പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.16 പേര്‍ മരിക്കുകയും ചെയ്തു.ആകെ രോഗികള്‍ 13,190. ഇതില്‍ 207പേര്‍ മരിച്ചു.തമിഴ്നാട്ടില്‍ ഇന്നലെ 3,940 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ 54 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതര്‍ 82,275 ആയി. ചെന്നൈയില്‍ മാത്രം 1,992 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതര്‍ 53,762 ആയി. തമിഴ്നാട്ടില്‍ ഇതുവരെ 1,079 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്.