Kerala, News

ബിജെപി പ്രവർത്തകൻ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

keralanews 10 cpm activists were sentenced to life imprisonment for killing bjp activist pramod

തലശ്ശേരി:കൂത്തുപറമ്പ് മൂര്യാട്ടെ ബിജെപി പ്രവർത്തകനായ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആലക്കാടന്‍ പ്രകാശനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ 10 സിപിഎം പ്രവർത്തകരെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല്) ജഡ്ജ് വി.എന്‍. വിജയകുമാര്‍ ശിക്ഷിച്ചു.പിഴയടയ്ക്കുന്നില്ലെങ്കിൽ ഒന്നരവർഷം കൂടി തടവനുഭവിക്കണം.പിഴയടച്ചാൽ മൂന്നുലക്ഷം രൂപ വീതം പ്രമോദിന്റെ ഭാര്യ ബിന്ദുവിനും അമ്മ മാധവിക്കും നൽകണം.അക്രമത്തിൽ പരിക്കേറ്റ പ്രകാശന് നാലുലക്ഷം രൂപയും നൽകണം.പ്രതികളായ കുന്നപ്പാടി മനോഹരൻ (51)‍, സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന നാണോത്ത് പവിത്രൻ (61)‍, അണ്ണേരി പവിത്രൻ (51), ചാമാളയിൽ പാട്ടക്ക ദിനേശന്‍ (54), കളത്തുംകണ്ടി ധനേഷ് (39), കേളോത്ത് ഷാജി (40), ചാമാളയിൽ പാട്ടക്ക സുരേഷ് ബാബു (48), അണ്ണേരി വിപിന്‍ (32), കിഴക്കയിൽ പാലേരി റിജേഷ് (34), ഷമിൽ നിവാസിൽ വാളോടത്ത് ശശി എന്ന പച്ചടി ശശി (53) എന്നിവരെയാണു ശിക്ഷിച്ചത്. 11പേരാണ് കേസിലെ ആകെ പ്രതികൾ. ഒന്നാം പ്രതിയും സംഭവസമയത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന മൂര്യാട്ടെ ചോതായിൽ താറ്റ്യോട്ട് ബാലകൃഷ്ണന്‍ പിന്നീട് മരിച്ചു.കൊലപാതകത്തിന‌ു 302 ആം  വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 75,000 രൂപ വീതം പിഴയുമാണു ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവ്. വധശ്രമത്തിന് ഏഴു വർഷം തടവും 25,000 രൂപ വീതം പിഴയും.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.2007 ഓഗസ്റ്റ് 16 ന് രാവിലെ 7.30 ന് മൂര്യാട് ചുളളിക്കുന്നിലെ കശുമാവിൻ തോട്ടത്തിൽ വച്ചാണു പ്രമോദ് കൊല്ലപ്പെട്ടത്. ജോലിയ്ക്കു പോകാനെത്തിയ പ്രമോദിനെയും പ്രകാശനേയും സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം ആക്രമിക്കുകയും പ്രമോദ് മരിക്കുകയും പ്രകാശന്‍ ഗുരുതരമായ പരിക്കുകളോടെ ദീര്‍ഘകാലം ചികിത്സയില്‍ കഴിയുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.

Previous ArticleNext Article